September 1991, ജർമ്മൻ പർവ്വതാരോഹകരായ Helmut and Erika Simon എന്നിവർ ഇറ്റലിയുടെയും ആസ്ട്രിയയുടേയും അതിർത്തിപ്രദേശത്തുള്ള മഞ്ഞു മൂടിയ ആൽപ്സ് പർവ്വതനിരകളിൽ തങ്ങളുടെ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കയായിരുന്നു, ഏതാണ്ട് 11,000 അടി ഉയരത്തിലെത്തിയപ്പോൾ അവിടെ അവർ ഒട്ടും സുഖകരമല്ലാത്ത ഒരു കാഴ്ച കണ്ടു. അരക്ക് കീഴെ മഞ്ഞിൽ മൂടപ്പെട്ട നിലയിലുള്ള ഒരു മനുഷ്യശരീരം. ഒരു പാറയിൽ കമഴ്ന്ന്കിടക്കുന്ന നിലയിലായിരുന്നു അത്. മഞ്ഞിടിച്ചലിൽ അകപ്പെട്ട് മരണമടഞ്ഞ എതോ നിർഭാഗ്യവാനായ പർവ്വതാരോഹകന്റെ മൃതശരീരമായിരിക്കുമെന്നാണ് ആദ്യമവർ കരുതിയത്. എന്നാൽ പ്രകൃതിദത്തമായി മഞ്ഞിൽപൊതിഞ്ഞു സംരക്ഷിക്കപ്പെട്ട ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു മനുഷ്യ ശരീരമാണ് തങ്ങൾ കണ്ടെത്തിയിരിക്കുന്നതെന്നും, ആ കണ്ടെത്തലിനൊപ്പം തങ്ങളും ചരിത്രത്തിന്റെ ഭാഗമാവുകയാണെന്നും അപ്പോൾ അവരറിഞ്ഞില്ല. അടുത്ത് ചെന്ന് പരിശോധിച്ചപ്പോൾ, കൂടിവന്നാൽ ആഴ്ചകളോ മാസങ്ങളോ പഴക്കമുള്ള മൃതദേഹമായിരിക്കുമെന്ന് കരുതി. രാജ്യാന്തര അതിർത്തിപ്രദേശമായിരുന്നതിനാൽ യഥാർത്ഥത്തിൽ മൃതശരീരം കിടക്കുന്നത് ഏത് രാജ്യത്തിന്റെ പരിധിയിൽ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. മഞ്ഞിൽ മൂടിയ പ