September 1991, ജർമ്മൻ പർവ്വതാരോഹകരായ Helmut and Erika Simon എന്നിവർ ഇറ്റലിയുടെയും ആസ്ട്രിയയുടേയും അതിർത്തിപ്രദേശത്തുള്ള മഞ്ഞു മൂടിയ ആൽപ്സ് പർവ്വതനിരകളിൽ തങ്ങളുടെ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കയായിരുന്നു, ഏതാണ്ട് 11,000 അടി ഉയരത്തിലെത്തിയപ്പോൾ അവിടെ അവർ ഒട്ടും സുഖകരമല്ലാത്ത ഒരു കാഴ്ച കണ്ടു. അരക്ക് കീഴെ മഞ്ഞിൽ മൂടപ്പെട്ട നിലയിലുള്ള ഒരു മനുഷ്യശരീരം. ഒരു പാറയിൽ കമഴ്ന്ന്കിടക്കുന്ന നിലയിലായിരുന്നു അത്. മഞ്ഞിടിച്ചലിൽ അകപ്പെട്ട് മരണമടഞ്ഞ എതോ നിർഭാഗ്യവാനായ പർവ്വതാരോഹകന്റെ മൃതശരീരമായിരിക്കുമെന്നാണ് ആദ്യമവർ കരുതിയത്. എന്നാൽ പ്രകൃതിദത്തമായി മഞ്ഞിൽപൊതിഞ്ഞു സംരക്ഷിക്കപ്പെട്ട ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു മനുഷ്യ ശരീരമാണ് തങ്ങൾ കണ്ടെത്തിയിരിക്കുന്നതെന്നും, ആ കണ്ടെത്തലിനൊപ്പം തങ്ങളും ചരിത്രത്തിന്റെ ഭാഗമാവുകയാണെന്നും അപ്പോൾ അവരറിഞ്ഞില്ല. അടുത്ത് ചെന്ന് പരിശോധിച്ചപ്പോൾ, കൂടിവന്നാൽ ആഴ്ചകളോ മാസങ്ങളോ പഴക്കമുള്ള മൃതദേഹമായിരിക്കുമെന്ന് കരുതി. രാജ്യാന്തര അതിർത്തിപ്രദേശമായിരുന്നതിനാൽ യഥാർത്ഥത്തിൽ മൃതശരീരം കിടക്കുന്നത് ഏത് രാജ്യത്തിന്റെ പരിധിയിൽ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. മഞ്ഞിൽ മൂടിയ പ
ഹോർമോൺ നുണ. ( വെറ്റിനറി ഡോക്ടറും ശാസ്ത്രഗവേഷകനുമായ ഡോ അരുൺ റ്റി രമേഷ് എഴുതുന്നു ) ഇറച്ചി കോഴിയെ ഹോർമോൺ കൊടുത്ത് ഭാരം കൂട്ടുകയാണ് വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ദയവായി ഈ വസ്തുതകൾ മനസ്സിലാക്കണം, തിരുത്തണം. * ബ്രോയിലർ കോഴിയിനങ്ങൾ പതിറ്റാണ്ടുകൾ നീണ്ട ജനിതക തെരഞ്ഞെടുപ്പിന്റെ ഫലമാണ്. കൂടുതൽ ആരോഗ്യമുള്ള, കൂടുതൽ വിളവ് തന്ന ചെടിയിൽ നിന്നുള്ള വിത്ത് അടുത്ത തലമുറയെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കോമൺ സെൻസ് തന്നെയാണ് ജനിതക തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ലക്ഷക്കണക്കിന് കോഴികളെ വളർത്തി ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സെലക്ഷൻ നടത്തുന്ന, ശാസ്ത്രീയമായ ഭക്ഷണക്രമവും പരിചരണവും നൽകുന്ന വ്യാവസായിക ഉൽപാദകർ അത് കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നു എന്നു മാത്രം. * ഇറച്ചിക്കോഴികളുടെ വളർച്ചാ നിരക്കിനെയും തീറ്റ പരിവർത്തന ശേഷിയേയും നിർണ്ണയിക്കുന്നത് കോഴികളുടെ ഇനം, തീറ്റയുടെയും പരിചരണത്തിന്റെയും ഗുണനിലവാരം എന്നീ ഘടകങ്ങളാണ്. രണ്ട് ഉൽപാദകരുടെ ഇറച്ചിക്കോഴികളുടെ വളർച്ചാ നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ ഈ ഘടകങ്ങളിൽ ഏതെങ്കിലുമൊന്നിൽ വ്യത്യാസമുണ്ടാകണം. * വളർച്ചാ ഹോർമോൺ ഒരു പ്രോട്ടീൻ ആണ്. അത് തീറ്റയിലൂടെ നൽകിയാൽ ആമാശയത്തിൽ വ